"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2015 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ഏകദിന പെര്‍മിറ്റ്: നിയമവശങ്ങള്‍ - 2 !!

999 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടം അനുസരിച്ച് കെട്ടിട നിര്‍മാണത്തിന് അനുവാദം നല്‍കുന്നതിന് നിയമത്തില്‍ വളരെയധികം ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്‍െറ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ ധാരാളം പരാതികളും ലഭിക്കുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് വണ്‍ഡെ പെര്‍മിറ്റ് എന്ന ആശയം സര്‍ക്കാര്‍ നടപ്പാക്കിയത്. നിയമാനുസരണമുള്ള അപേക്ഷയും അപേക്ഷകന്‍ നല്‍കുന്ന ഉറപ്പുമായി കൗണ്ടറില്‍ എത്തുന്നവര്‍ക്ക് അപ്പോള്‍ തന്നെ അനുമതി നല്‍കുന്ന രീതിയിലാണ് ഈ പദ്ധതി.

കെട്ടിട നിര്‍മാണത്തിന് ലഭിക്കുന്ന അപേക്ഷകള്‍ പ്രോസസ് ചെയ്ത് അനുവാദം അന്നുതന്നെ നല്‍കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന്‍ ശ്രദ്ധിക്കേണ്ട സംഗതികളും നിര്‍ദേശങ്ങളും പ്രത്യേകം തയാറാക്കി അപേക്ഷയോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. അപേക്ഷയോടൊപ്പം 50 രൂപ പത്രത്തില്‍ ഒരു എഗ്രിമെന്‍റും തയാറാക്കി ഹാജരാക്കണം. എഗ്രിമെന്‍റില്‍ അപേക്ഷകനും പ്ളാന്‍ തയാറാക്കുന്ന ഡിസൈനറും കൂട്ടുത്തരവാദിത്വത്തോടെ ഒപ്പുവെച്ച എഗ്രിമെന്‍റിന്‍െറ അടിസ്ഥാനത്തിലാണ് അനുവാദം നല്‍കുന്നത്. എഗ്രിമെന്‍റ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കെട്ടിട നിര്‍മാതാവും ഡിസൈനറും ഉത്തരവാദികളായിരിക്കും. കേരള കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ലംഘനം ഇല്ലായെന്ന് ഉറപ്പായാല്‍ ഉടന്‍ തന്നെ അനുവാദം നല്‍കുന്നതാണ്. അതിനായി ഒരു ചെക് ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. ചെക് ലിസ്റ്റ് പരിശോധിച്ച് അതേ കൗണ്ടറില്‍ നിന്നുതന്നെ ലൈസന്‍സ് ഫീസ് ഈടാക്കിയശേഷം അനുവാദപത്രവും അംഗീകൃത പ്ളാനും ഒപ്പുവെച്ച് നല്‍കുന്നതാണ്. അപേക്ഷയിന്മേല്‍ സ്ഥല പരിശോധന നിര്‍ബന്ധമല്ല. സ്ഥല പരിശോധന ഇല്ലാതെ അനുവാദം നല്‍കുമ്പോള്‍ നിര്‍മാണത്തില്‍ വ്യതിയാനം ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഉത്തരവാദിത്വം ഒഴിവാകുന്നതും മറിച്ച് അനധികൃത നിര്‍മാണം പൊളിച്ച് നീക്കുന്നതിന് അപേക്ഷകന് മേല്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. വണ്‍ഡേ പെര്‍മിറ്റിനെ സംബന്ധിച്ചുള്ള പൂര്‍ണ ഉത്തരവാദിത്വം അപേക്ഷകനില്‍ നിക്ഷിപ്തമാണ്. നിലവിലുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത് ഗ്രീന്‍ സ്ട്രിപ്പിലാണെങ്കില്‍ അതിന് മുകളില്‍ കൂടുതല്‍ നിലകള്‍ നിര്‍മിക്കുന്നതിന് സോണിങ് റഗുലഷനില്‍ നിന്നും ഒഴിവാക്കുന്നതാണ്.
സ്ഥല പരിശോധനകളൊന്നുമില്ലാതെ തത്സമയ പെര്‍മിറ്റ് നല്‍കുമ്പോള്‍ അപേക്ഷകനും പ്ളാന്‍ തയാറാക്കുന്ന ഡിസൈനറും ബോധ്യപ്പെട്ട് ഉറപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ചെക്ലിസ്റ്റ്, എഗ്രിമെന്‍റ് എന്നിവ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
ഏകദിന പെര്‍മിറ്റ് സ്കീം പ്രകാരം അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

(1) വസ്തുവിന്‍െറ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസല്‍ പ്രമാണവും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ശരിപകര്‍പ്പും, വസ്തുവിന്‍െറ നടപ്പുവര്‍ഷത്തെ കരം വില്ളേജ് ഓഫിസില്‍ അടച്ചതിന്‍െറ അസല്‍ രസീതും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ശരിപകര്‍പ്പും അപേക്ഷയോടൊപ്പം ഹാജരാക്കണം. അസല്‍ പ്രമാണം ഏതെങ്കിലും സ്ഥാപനത്തില്‍ ഈടു വച്ചിരിക്കുകയാണെങ്കില്‍ ഈടു വച്ച സ്ഥാപനത്തിന്‍െറ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും അദ്ദേഹം സാക്ഷ്യപ്പെടുത്തിയ പ്രമാണത്തിന്‍െറ ശരി പകര്‍പ്പും ഹാജരാക്കേണ്ടതാണ്.
(2) അപേക്ഷ ശരിയായും സത്യമായും പൂര്‍ണമായും പൂരിപ്പിച്ച് ഒപ്പിടണം.

(3) അപേക്ഷയോടൊപ്പം, അപേക്ഷകനും, ലൈസന്‍സിയും കൂട്ടായി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അന്‍പത് രൂപയുള്ള മുദ്ര പത്രത്തില്‍ അംഗീകൃതഫോറത്തില്‍ സമ്മത പത്രം ( അണ്ടര്‍ ടേക്കിംഗ്) എഴുതി ഒപ്പിട്ടു ഹാജരാക്കേണ്ടതാണ്. സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒപ്പിടേണ്ടതും സാക്ഷികളുടെ പേരും മേല്‍വിലാസവും എഴുതി ഒപ്പിടേണ്ടതുമാണ്.

(4) അപേക്ഷയോടൊപ്പം ആവശ്യമായ ഫീസുകള്‍ അടച്ചതിന്‍െറ അസല്‍ രസീതുകള്‍ ഹാജരാക്കണം.

(5) ചട്ടപ്രകാരമുള്ള സൈറ്റ് പ്ളാന്‍, ബില്‍ഡിംഗ് പ്ളാന്‍, സെക്ഷന്‍, എലിവേഷന്‍, സര്‍വീസ് പ്ളാന്‍ എന്നിവയും ചെക്ക് ലിസ്റ്റും അപേക്ഷകനും ലൈസന്‍സിയും ഒപ്പിട്ട് അപേക്ഷയോടൊപ്പം ഹാജരാക്കണം. ബില്‍ഡിംഗ് പ്ളാന്‍ 1:100 സ്കെയിലിലും സൈറ്റ് പ്ളാന്‍ 1:400 സ്കെയിലിലും വരച്ചതായിരിക്കണം.

(6) സൈറ്റ് പ്ളാനില്‍ അപേക്ഷകന്‍െറ ഉടമസ്ഥതയിലുള്ളതും കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനോട് ചേര്‍ന്നു കിടക്കുന്നതുമായ മറ്റു വസ്തു കൂടി ഉള്‍പ്പെടുത്തി കാണിക്കേണ്ടതാണ്.

(7) സൈറ്റ് പ്ളാനില്‍ വസ്തുവിന്‍െറ വടക്കുദിക്ക് കഴിയുന്നതും വെര്‍ട്ടിക്കലായി കാണിക്കണം.

(8) കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്‍െറ എല്ലാ വശങ്ങളിലുമുള്ള വസ്തു ഉടമകളുടെ പേര് വിവരം സൈറ്റ് പ്ളാനില്‍ രേഖപ്പെടുത്തേണ്ടതാണ്.

(9) പ്ളാനുകള്‍ 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങളിലെയും, വികസന പദ്ധതികള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അതിലെയും വ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട് തയാറാക്കിയതാകണം.
(10) ലൈസന്‍സി പ്ളാന്‍ തയ്യാറാക്കി അതില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് എഴുതി ഒപ്പു വക്കേണ്ടതുമാണ്.

(11) ഈ സ്കീം പ്രകാരം പെര്‍മിറ്റ് നല്‍കുന്നത് ഏക കുടുംബ വാസഗൃഹമായി ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മാത്രമായിരിക്കും.

(12) ഈ സ്കീം പ്രകാരം നല്‍കുന്ന ബില്‍ഡിംഗ് പെര്‍മിറ്റിന്‍െറ നമ്പരും തിയതിയും പണി സ്ഥലത്ത് വ്യക്തമായി ആര്‍ക്കും കാണാവുന്ന വിധത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണ്.

(13) ഈ സ്കീം പ്രകാരം നല്‍കുന്ന ബില്‍ഡിംഗ് പെര്‍മിറ്റിന്‍െറ അടിസ്ഥാന പണി നടത്തുമ്പോള്‍ അയല്‍ക്കാര്‍ പ്രയാസമോ നഷ്ടമോ ഉണ്ടാക്കുകയോ അവരുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ ചെയ്യാന്‍ പാടില്ല.

(14) ബില്‍ഡിംഗ് പെര്‍മിറ്റിലെയോ സമ്മത പത്രത്തിലെയോ വ്യവസ്ഥകള്‍ ലംഘിക്കുകയോ അംഗീകൃത പ്ളാനിനു വിരുദ്ധമായി പണി നടത്തുകയോ ചെയ്താല്‍ ഉടന്‍ തന്നെ പെര്‍മിറ്റ് റദ്ദാക്കും.

(15) ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയത് ഏതെങ്കിലും കാര്യം മറച്ചുവെക്കപ്പെട്ടതു കൊണ്ടോ തെറ്റായി ധരിപ്പിക്കപ്പെട്ടതു കൊണ്ടോ അല്ളെങ്കില്‍ വസ്തുതാപരമോ നിയമപരമോ ആയ തെറ്റ് സംഭവിക്കാന്‍ ആണെന്നോ മുനിസിപ്പല്‍ സെക്രട്ടറിക്ക് തോന്നുന്ന പക്ഷം ഉടന്‍ തന്നെ പെര്‍മിറ്റ് റദ്ദാക്കുന്നതാണ്.
ഏകദിന പെര്‍മിറ്റ് സ്കീം പ്രകാരമുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട
ചെക്ക് ലിസ്റ്റ്

(1) പൂര്‍ണമായും ശരിയായും പൂരിപ്പിച്ചതും അപേക്ഷകന്‍ ഒപ്പുവച്ചതുമായ അപേക്ഷ

(2) കെട്ടിടം വെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച്
(എ) പ്രമാണത്തിന്‍െറ അസല്‍
(ബി) പ്രമാണത്തിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പ്
(സി) അസല്‍പ്രമാണം ഏതെങ്കിലും സ്ഥാപനത്തില്‍ ഈടു വച്ചിരിക്കുായാണെങ്കില്‍, അതു തെളിയിക്കുന്നതിന് സ്ഥാപനത്തിന്‍െറ മേധാവിയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റും മേധാവി സാക്ഷിപ്പെടുത്തിയ പ്രമാണത്തിന്‍െറ ശരിപകര്‍പ്പും

(3) (എ) കെട്ടിടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം ഏതെങ്കിലും മേഖലാ നിയന്ത്രണത്തില്‍പ്പെടുന്നതാണോ
(ബി) സ്ഥലം മേഖലാ നിയന്ത്രണത്തില്‍ വരുന്നതും റസിഡന്‍ഷ്യല്‍ സോണില്‍പ്പെടാത്തതുമാണെങ്കില്‍ സര്‍ക്കാരില്‍ നിന്നുള്ള ഒഴിവാക്കല്‍ ഉത്തരവ് ഹാജരാക്കിയിട്ടുണ്ടോ

(4) (എ) കെട്ടിടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം ഏതെങ്കിലും മാസ്റ്റര്‍ പ്ളാനിലെ വിശദ നഗര വികസന പദ്ധതിയിലോ റോഡു വികസന പദ്ധതിയിലെ ഉള്‍പ്പെട്ടതാണോ

(ബി) സ്ഥലം ഏതെങ്കിലും മാസ്റ്റര്‍പ്ളാനിലോ വിശദ നഗരവികസന പദ്ധതിയിലോ റോഡു വികസന പദ്ധതിയിലോ ഉള്‍പ്പെട്ടതാണെങ്കില്‍ സര്‍ക്കാരില്‍ നിന്നുള്ള ഒഴിവാക്കല്‍ ഉത്തരവ് ഹാജരാക്കിയിട്ടുണ്ടോ

5. പ്രധാന ജങ്ഷനില്‍ നിന്നുള്ള ദൂരം കാണിക്കുന്ന അളവോടു കൂടിയ സൈറ്റ് പ്ളാന്‍/ലൊക്കേഷന്‍ പ്ളാന്‍
(6) സൈറ്റും ലൊക്കേഷനും വടക്ക്ദിക്ക് മുകളിലേക്ക് കാണിച്ച് ( വെര്‍ട്ടിക്കല്‍) പൊസിഷനിലാണോ

(7) സമര്‍പ്പിച്ച പ്ളാനും അളവുകളും ശരിയും സത്യവുമാണെന്ന് അപേക്ഷകനും ലൈസന്‍സിയും സത്യപ്രസ്താവന (ഡിക്ളറേഷന്‍) എഴുതി ഒപ്പിട്ടിട്ടുണ്ടോ

(8) 1999 -ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പ്രതിപാദിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ കെട്ടിടത്തിന്‍െറ പ്ളാന്‍, സെക്ഷന്‍, എലിവേഷന്‍, സൈറ്റ് പ്ളാന്‍, സര്‍വീസ് പ്ളാന്‍ എന്നിവ ഹാജരാക്കിയിട്ടുണ്ടോ

(9) ലൈസന്‍സിയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ്

(10) ഹാജരാക്കിയിട്ടുള്ള എല്ലാ രേഖകളും ശരിയും സത്യവുമാണെന്ന് അപേക്ഷകനും ലൈസന്‍സിയും സത്യപ്രസ്താവന ( ഡിക്ളറേഷന്‍) എഴുതി ഒപ്പിട്ടിട്ടുണ്ടോ

(11) കെട്ടിടം വെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനോട് തൊട്ടു കിടക്കുന്നതും 12 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന സ്ട്രീറ്റ്, കെട്ടിടങ്ങള്‍ അവയുടെ ഉപയോഗം തറ നിരപ്പില്‍ നിന്നുള്ള ഉയര്‍ച്ചയും താഴ്ച്ചയും എന്നിവ സൈറ്റ് പ്ളാനില്‍ അതേ സ്കെയിലില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ
(12) (എ) മുനിസിപ്പാലിറ്റിയില്‍ നിന്നും കെട്ടിട നിര്‍മാണ പെര്‍മിറ്റും അംഗീകൃത പ്ളാനും ലഭിക്കുന്നതിന് മുമ്പ് പണി തുടങ്ങിയതാണെങ്കില്‍ ക്രമവത്ക്കരണം ലഭിച്ചിട്ടുണ്ടോ

(13) ചട്ടപ്രകാരം ജില്ല ടൗണ്‍ പ്ളാനറുടെയോ ചീഫ് ടൗണ്‍ പ്ളാനറുടെയോ സബ്ഡിവിഷന്‍ ലേ ഒൗട്ട് അംഗീകാരം വേണ്ടതാണെങ്കില്‍ അതു വാങ്ങിയിട്ടുണ്ടോ

(14) അപേക്ഷ സമര്‍പ്പിക്കുന്ന തിയതി:

(15) അപേക്ഷകന്‍െറ പേരും ഒപ്പും:

മേല്‍വിലാസവും

(16) ലൈസന്‍സിയുടെ പേരും ഒപ്പും രജിസ്ട്രേഷന്‍ നമ്പരും

(courtesy;madhyamam)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

കറന്‍റ് ബില്‍ കുറക്കാന്‍ ചില കുറുക്കുവഴികള്‍ !!

എ.സിയിട്ട് ഒ.സിയാവാതിരിക്കാന്‍
കേരളത്തില്‍ ഉഷ്ണം കൂടിയതിനാല്‍ എയര്‍കണ്ടീഷനറുടെ ഉപയോഗം കൂടിവരുകയാണ്. എ.സിയുടെ വൈദ്യുതി ചാര്‍ജ് കുറക്കാന്‍ ചില മാര്‍ഗങ്ങള്‍.
*മുകള്‍നിലയിലെ കിടപ്പുമുറി അടുക്കളക്കു മുകളിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെയായാലുണ്ടാവുന്ന ചൂടാണ് നിങ്ങളെക്കൊണ്ട് ഇടക്കിടെ എ.സി ഇടീക്കുന്നത്.
*കാര്യക്ഷമതയുടെ തോതായ സ്റ്റാര്‍ ലേബലുകള്‍ എ.സി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക. ഏറ്റവും നല്ലത് 5 സ്റ്റാര്‍.
*ചിട്ടയായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ഫില്‍ട്ടറും വിന്‍ഡോയും ഇടക്കിടെ വൃത്തിയാക്കുകയും ചെയ്യുക.
*എ.സി പ്രവര്‍ത്തിപ്പിക്കുന്ന മുറി അടച്ചിടുക. കൂടാതെ ആ മുറിയില്‍ ഇസ്തിരിപ്പെട്ടി, ഹീറ്റര്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.

സീറോ ബള്‍ബുകള്‍ എന്ന ആന്‍റി ഹീറോ

15 മുതല്‍ 28 വരെ വാട്ടിന്‍െറ കളര്‍ ബള്‍ബുകളാണ് സീറോ ബള്‍ബ് എന്ന് അറിയപ്പെടുന്നത്. പ്രകാശം കുറഞ്ഞതിനാല്‍ ഒട്ടും വൈദ്യുതി ചെലവില്ല എന്ന മിഥ്യാധാരണയാണ് ഈ ബള്‍ബിനെക്കുറിച്ച്. പല നിറത്തില്‍ ചായം കൊടുക്കുകവഴി പ്രകാശത്തെ തടഞ്ഞുനിര്‍ത്തുന്ന ഇത്തരം ബള്‍ബുകള്‍ രണ്ടു മാസത്തേക്ക് 21.6 യൂനിറ്റില്‍ അധികം വൈദ്യുതി ഉപയോഗിക്കുന്നു. ഇതിന്‍െറ സ്ഥാനത്ത് ഒരു വാട്ടിന്‍െറ LED (Light Emitting Diodes) ഉപയോഗിക്കുകയാണെങ്കില്‍ വൈദ്യുതി ഉപയോഗം വെറും 1.5 യൂനിറ്റായി ചുരുക്കാം.
സി.എഫ്.എല്ലാകാന്‍ മറക്കല്ലേ
* ട്യൂബ് ലൈറ്റുകളും കോംപാക്ട് ഫ്ളൂറസന്‍റ് ലാമ്പും (സി.എഫ്.എല്‍) മാത്രം ഉപയോഗിക്കുക. സാധാരണ ബള്‍ബുകള്‍ (ഇന്‍കാന്‍ഡെസന്‍റ്) വൈദ്യുതിയുടെ 10 ശതമാനം മാത്രമാണ് വെളിച്ചമാക്കുന്നത്. ബാക്കി ചൂട് രൂപത്തില്‍ നഷ്ടപ്പെടുകയാണ്.
*ട്യൂബുകള്‍ക്ക് നിലവാരമുള്ള ഇലക്ട്രോണിക് ചോക്ക് ഉപയോഗിക്കുക.
* ആവശ്യമായ സ്ഥലത്തേക്കു മാത്രം പ്രകാശം കേന്ദ്രീകരിക്കുന്ന റിഫ്ളക്ടര്‍ സി.എഫ്.എല്‍ ഉപയോഗിക്കുക. പഠനമുറിയിലും അടുക്കളയിലും ഈ രീതി പരീക്ഷിക്കാം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
* പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ലഭിക്കത്തക്കവിധം ജനാലകള്‍ തുറന്നിടുക. ഇളം നിറത്തിലുള്ള പെയിന്‍റ് വീടിന്‍െറ ഉള്‍വശത്ത് ഉപയോഗിക്കുക.
* കര്‍ട്ടനുകള്‍ നീക്കിയിടാവുന്നവ മാത്രം ഉപയോഗിക്കുക. ലൈറ്റുകളും ഫാനുകളും ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ ഓഫ് ചെയ്യുക.
* വീടിനു പുറത്തെ ലൈറ്റുകളില്‍ ഒന്നു മാത്രം ഉപയോഗിക്കുക. കോമ്പൗണ്ട് വാളിലെ ലൈറ്റുകളില്‍ കുറച്ചുമാത്രം പ്രകാശിപ്പിക്കുക. (ഒന്നോ രണ്ടോ).
*ടി.വി, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗം കഴിഞ്ഞാല്‍ സ്വിച്ച് ബോര്‍ഡില്‍ ഓഫ് ചെയ്യുക. റിമോട്ട് വഴി ഓഫ് ചെയ്താല്‍ വൈദ്യുതി (5 W) നഷ്ടമായിക്കൊണ്ടിരിക്കും.
* ഊര്‍ജ കാര്യക്ഷമത കൂടിയ ബി.ഇ.ഇ സ്റ്റാര്‍ ലേബലുകള്‍ (4, 5 Star) ഉള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക.
* റഫ്രിജറേറ്റര്‍ ആവശ്യത്തിനു മാത്രം വലുപ്പമുള്ള BEE 5 star ലേബലുള്ളത് ഉപയോഗിക്കുക.
* റഫ്രിജറേറ്ററിന്‍െറ വാതില്‍ ഭദ്രമായി അടക്കുക.
* റഫ്രിജറേറ്ററിനുള്ളിലെ തെര്‍മോസ്റ്റാറ്റ് (റെഗുലേറ്റര്‍) ആവശ്യത്തിന്നനുസരിച്ച് ക്രമീകരിക്കുക.
* റഫ്രിജറേറ്ററിനകത്ത് ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. ഇടക്കിടെ റഫ്രിജറേറ്റര്‍ തുറക്കാതിരിക്കുക.
* ഫ്രീസര്‍ ഇടക്കിടെ ഡീഫ്രോസ്റ്റ് ചെയ്യുക.
* ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ റഫ്രിജറേറ്ററില്‍ കുത്തിനിറക്കാതിരിക്കുക, കൂടാതെ വൈകുന്നേരം 6 മുതല്‍ 10 വരെ റഫ്രിജറേറ്റര്‍ ഓഫ് ചെയ്തുവെക്കുക.
* ഇwസ്തിരിപ്പെട്ടി ഓട്ടോമാറ്റിക് ഉപയോഗിക്കുക.
* ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇസ്തിരിയിടുക.
* ഇസ്തിരി ഇടുമ്പോള്‍ മറ്റു ജോലികള്‍ക്ക് പോകാതിരിക്കുക.


കറന്‍റുതീനികളെ മെരുക്കുംവിധം

വീട്ടുപകരണങ്ങളില്‍ കറന്‍റുതീനികളാണ് ഇസ്തിരിപ്പെട്ടി, എ.സി, ഹീറ്റര്‍, മോട്ടോര്‍ തുടങ്ങിയവ. അല്‍പം ശ്രദ്ധിച്ചാല്‍ വൈദ്യുതി ചാര്‍ജ് ഗണ്യമായി കുറക്കാം.
സാധാരണ ട്യൂബ്ലൈറ്റ് 60 വാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വണ്ണം കുറഞ്ഞ ട്യൂബ് വെറും 28 വാട്ടില്‍ പ്രകാശം നല്‍കും. ചാര്‍ജ് ലാഭം 50 ശതമാനത്തിന് മുകളില്‍.
160-120 വാട്ടാണ് സാധാരണ ഫാനിന്‍െറ പ്രവര്‍ത്തനശേഷി. എന്നാല്‍, 5 സ്റ്റാര്‍ മുദ്രയുള്ളവ ഉപയോഗിച്ചാല്‍ കറന്‍റ് പകുതിയിലേറെ കുറക്കാം.
ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന റഫ്രിജറേറ്ററിന് രണ്ട് യൂനിറ്റ് വൈദ്യുതി വേണം. എന്നാല്‍, വൈകീട്ട് ആറു മുതല്‍ 10 വരെ റഫ്രിജറേറ്റര്‍ ഓഫ് ചെയ്യാം. സാധനങ്ങള്‍ കേടുവരില്ല. അതോടൊപ്പം ഇടക്കിടെ തുറക്കുന്നതും ഒഴിവാക്കുകയും ചെയ്താല്‍ വൈദ്യുതി ഉപയോഗം 30 ശതമാനത്തോളം ലാഭിക്കാം.
1000 വാട്ടുള്ള ഇസ്തിരിപ്പെട്ടി ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു യൂനിറ്റ് വൈദ്യുതി ചെലവാകും. ഇസ്തിരി ആഴ്ചയിലൊരിക്കലാക്കുക. കറന്‍റ് ബില്‍ കുറയുന്നതു കാണാം. ശരാശരി 120 വാട്ടുള്ള കമ്പ്യൂട്ടര്‍ എട്ടു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഒന്നേകാല്‍ യൂനിറ്റ് വൈദ്യുതിയാകും. ഷട്ട്ഡൗണ്‍ ചെയ്തശേഷം പ്ളഗില്‍ സ്വിച്ച് ഓഫ് ചെയ്യുക.
സാധാരണ വാട്ടര്‍ ഹീറ്ററുകള്‍ (ശരാശരി 3000-3500 വില) മൂന്നു കിലോ വാട്ട് പവറുണ്ട്. ഒരു മണിക്കൂറിന് മൂന്ന് യൂനിറ്റ് വൈദ്യുതി ചെലവ്. പകരം സോളാര്‍ ഹീറ്റര്‍ വാങ്ങുക. വില 16,000-20,000. സബ്സിഡിയും ലഭ്യമാണ്.



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015 ഓഗസ്റ്റ് 22, ശനിയാഴ്‌ച

മൂസയുടെ ജന്മദിനം - എം -80 മൂസ എപിസോഡ്


FOR MORE EPISODE NEED TO SEE CLICK HERE 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കെട്ടിടനമ്പര്‍ ലഭിക്കാന്‍ ഇനി ആദ്യം വില്ലേജ്ഓഫീസിലെ രസീതി നിര്‍ബന്ധം !!


കാസര്‍കോട്: കെട്ടിടനമ്പര്‍ ലഭിക്കാന്‍ ഇനി ആദ്യം ചെല്ലേണ്ടത് വില്ലേജ് ഓഫീസുകളിലേക്ക്. അവിടെനിന്ന് ലഭിക്കുന്ന രസീതി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ ഹാജരാക്കിയാല്‍മാത്രമേ അധികൃതര്‍ കെട്ടിടനമ്പര്‍ നല്കുകയും വസ്തുനികുതി സ്വീകരിക്കുകയും ചെയ്യൂ. തദ്ദേശ സ്വയംഭരണവകുപ്പില്‍ കെട്ടിടനമ്പറും വസ്തുനികുതിയും ഈടാക്കുന്നത് സംബന്ധിച്ച പുതുക്കിയ ഉത്തരവിലാണ് ഈ തീരുമാനം. പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് ഉത്തരവ് ബാധകമാവുക. പുതിയ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുമ്പോഴും നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുമ്പോഴും വില്ലേജ് ഓഫീസുകളില്‍ അടയ്ക്കുന്ന ഒറ്റത്തവണ കെട്ടിടനികുതിയുടെ ആദ്യഗഡു അടച്ചതിന്റെ രസീതിയുടെ പകര്‍പ്പ് ഇനി തദ്ദേശസ്ഥാപനങ്ങളില്‍ ഹാജരാക്കണം. അല്ലെങ്കില്‍ വകുപ്പ്-ഏഴ് പ്രകാരമുള്ള റിട്ടേണ്‍ ഫയല്‍ചെയ്തതിന്റെ ആധികാരികമായ രേഖ ഹാജരാക്കണം. വില്ലേജുകളില്‍നിന്ന് ലഭിക്കുന്ന ഈ രശീതി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍ ഹാജരാക്കിയാല്‍മാത്രമെ ഇനി കെട്ടിടനമ്പര്‍ ലഭിക്കൂ. പഞ്ചായത്തുകളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിക്കും ഈ രേഖകള്‍ നിര്‍ബന്ധമാണ്. 

നിലവില്‍ 100 സ്‌ക്വയര്‍ഫീറ്റ് തറ വിസ്തീര്‍ണം (പ്ലിന്‍ത് ഏരിയ) ഉള്ള താമസ(റസിഡന്‍ഷ്യല്‍) കെട്ടിടങ്ങള്‍ക്ക് കെട്ടിടനികുതി ഇളവുണ്ട്. നിലവില്‍ കെട്ടിടനമ്പര്‍ ലഭിക്കാന്‍ കെട്ടിടം പൂര്‍ത്തിയായതിന്റെ രേഖയും അപേക്ഷയും ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ നല്കണം. പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന രേഖകള്‍ പ്രകാരം വില്ലേജ് അധികൃതര്‍ തറവിസ്തീര്‍ണം കണക്കാക്കി ഒറ്റത്തവണ കെട്ടിടനികുതി രേഖപ്പെടുത്തുകയാണ് പതിവ്. ഇതിലാണ് മാറ്റം.


(courtesy;mathrubhumi)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015 ഓഗസ്റ്റ് 9, ഞായറാഴ്‌ച

പാന്‍കാര്‍ഡ് നിര്‍ബന്ധമായും വേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ !!

പ്രോപ്പര്‍ട്ടി വാങ്ങാനും വില്‍ക്കാനും

വസ്തുവോ, വീടോ ഒക്കെ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അഞ്ച് ലക്ഷത്തിനും അതിന് മുകളിലും നടക്കുന്ന വസ്തു ഇടപാടുകള്‍ക്കാണ് പാന്‍കാര്‍ഡ് നിര്‍ബന്ധമായി വരുന്നത്. ഭൂമിയുടെ വിലയൊക്കെ കൂട്ടിയില്ലേ വാങ്ങിയാലും വിറ്റാലും മിക്കവാറും അഞ്ച് ലക്ഷത്തിന് മുകളിലാകും പണം ചെലവാകുക. അപ്പോള്‍ പിന്നെ ഒരു പാന്‍കാര്‍ഡ് എടുത്ത് വയ്ക്കുന്നത് നന്നാകും 

വാഹനം വാങ്ങുമ്പോള്‍ വീടായാല്‍ ഒരു വാഹനം വേണമെന്നല്ല വീട്ടിലുലഌഎല്ലാവര്‍ക്കും വാഹനം വേണമെന്നുള്ളതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. വാഹന രജിസ്‌ട്രേഷന്‍ സമയത്ത് പാന്‍കാര്‍ഡ് ആവശ്യമായി വരും. പ്രത്യേകിച്ച് ഒത്തിരി വില കൂടിയ കാറുകളൊക്കെ വാങ്ങുമ്പോള്‍

ഹോട്ടല്‍ ബില്‍ കൂടിയാല്‍ ചില ഹോട്ടലുകളില്‍ ബില്‍ 25000 രൂപയ്ക്ക് മുകളിലാകുന്ന ഘട്ടങ്ങളില്‍ പാന്‍കാര്‍ഡ് ആവശ്യപ്പെടാറുണ്ട്
ആഭരണം വാങ്ങുമ്പോള്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് രേഖകള്‍ നല്‍കണമെന്ന് അറിയാമോ
വലിയ നിക്ഷേപങ്ങള്‍ക്ക് അന്‍പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ പാന്‍കാര്‍ഡ് രേഖ ആവശ്യപ്പെടാറുണ്ട്. മാത്രമല്ല വലിയ തുക നിക്ഷേപിയ്ക്കുമ്പോഴും പാന്‍ കാര്‍ഡ് ആവശ്യമാണ്

ഫോണ്‍ കണക്ഷന് പുതിയ ഫോണ്‍ കണക്ഷന്‍ അനുവദിയ്ക്കുന്നതിന് ടെലികോം ഓപ്പറേറ്റര്‍ ചിലപ്പോള്‍ പാന്‍കാര്‍ഡ് ആവശ്യപ്പെടാം

ഓഹരി വാങ്ങാന്‍ 50,000 രൂപയ്ക്ക് മുകളില്‍ ഓഹരികള്‍ വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

മനുഷ്യരോട് ഇണങ്ങുന്ന വീടിന് ‘വാസ്തുകം’ !!

ഊര്‍ജം പ്രസരിക്കുന്ന ചുമരുകള്‍, വെളിച്ചം തരുന്ന ഉണര്‍വ്, രാസഗന്ധം ലേശമില്ലാത്ത ശുദ്ധവായുവും ജീവന്‍െറ തുടിപ്പും പച്ചമണ്ണിന്‍െറ കുളിര്‍മയും നൈര്‍മല്യവും തേടി പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിലാണ് ലോകം. അംബരചുംബികള്‍ക്ക് പകരം പരിസ്ഥിതിയോടിണങ്ങുന്ന ‘ഹരിതഗൃഹം’ (ഗ്രീന്‍ ബില്‍ഡിങ്) എന്ന സങ്കല്‍പത്തോടാണ് പ്രിയം.
പരിസ്ഥിതി സ്നേഹികളെക്കാള്‍ ഹരിതഗൃഹം ഇഷ്ടപ്പെടുന്ന സാധാരണക്കാര്‍ ഏറെയാണ്. മണല്‍ അധികമില്ലാതെ രാസപദാര്‍ഥങ്ങള്‍ മണക്കുന്ന പെയിന്‍റുകള്‍ ഒഴിവാക്കി ജൈവികമായ വാസസ്ഥാനമൊരുക്കുകയാണ് തൃശൂരിലെ ‘വാസ്തുകം’. ഇതിന്‍െറ ശില്‍പി ശ്രീനിവാസനെ മണ്‍വീട് നിര്‍മാണത്തിലത്തെിച്ചത് ലാറി ബേക്കര്‍ എന്ന ഗുരുവിന്‍െറ സ്വാധീനം കൂടിയാണ്.ഒരു നിമിത്തം പോലെയാണ് തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയുടെ മുറ്റത്ത് ബേക്കറിനെ കാണുന്നത്. ആ ബന്ധം ശ്രീനിവാസനെ കോസ്റ്റ്ഫോര്‍ഡിലത്തെിച്ചു. പോണ്ടിച്ചേരി തിയറ്റര്‍ ഗ്രൂപ്പായ ‘ആദിശക്തി’ക്കുവേണ്ടിയാണ് ഇദ്ദേഹം ആദ്യത്തെ മണ്‍വീട് നിര്‍മിച്ചത്.

പിന്നീട് കലാകാരന്മാര്‍ക്കുള്ള ഇരുനില ഗെസ്റ്റ് ഹൗസും പുതുച്ചേരിയില്‍ ഫ്രഞ്ച് ദമ്പതികള്‍ക്കുള്ള വീടും അദ്ദേഹം നിര്‍മിച്ചു. പുതുച്ചേരിയില്‍തന്നെ കുറേ വീടുകള്‍ നിര്‍മിച്ച് നാട്ടില്‍ തിരിച്ചത്തെിയാണ് എട്ടര ലക്ഷം രൂപ ചെലവില്‍ 1900 ചതുരശ്ര അടിയില്‍ സ്വന്തംവീട് നിര്‍മിച്ചത്. നാട്ടിലെ ആദ്യത്തെ നിര്‍മാണം. ഇന്ന് കേരളത്തില്‍ പലയിടത്തും അദ്ദേഹം നിര്‍മിച്ച വീടുകളുണ്ട്. പരമ്പരാഗത രീതിയില്‍നിന്ന് മാറാനുള്ള മടിയും പൊങ്ങച്ചവും അല്‍പം മാറിവരുന്നതിനാല്‍ മണ്‍വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്.
എഴുത്തുകാരി സാറാ ജോസഫിന്‍െറ മകളുടെ ഭര്‍ത്താവാണ് ശ്രീനിവാസന്‍. നല്ല വീടു നിര്‍മിക്കാനുള്ള സ്വപ്നവുമായി ‘വാസ്തുകം’ തുടങ്ങി.വാസ്തുകം
ഉറപ്പില്ല, ചിതല്‍ശല്യം, മഴയെ പ്രതിരോധിക്കാനാവില്ല തുടങ്ങി ആരോപണങ്ങള്‍ തുടക്കം മുതലേ നേരിടുകയാണ്. കൂടാതെ ചെലവ് കുറവാണെന്ന ധാരണയുമുണ്ട്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ശ്രീനിവാസന്‍ പറയുന്നു.
വീടുകള്‍ക്ക് കോണ്‍ക്രീറ്റ് വീടിന്‍െറ കരുത്തുണ്ടാകും. ഭൂമിക്കടിയില്‍നിന്നാണ് ചിതല്‍ വരുന്നത്. ചുമരില്‍ നിന്നല്ല.അതിനാല്‍ ചിതലെന്നത് പ്രശ്നമല്ല. ചെലവ് തീരെ കുറവല്ല.
കോണ്‍ക്രീറ്റിനേക്കാള്‍ അല്‍പം കുറയും എന്നു മാത്രം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ മണ്ണുകൊണ്ടുള്ള അടിത്തറവിടെ കരിങ്കല്ലുപയോഗിക്കാം.ഗുണം ഭികാമ്യമല്ല. അ
30 ശതമാനം ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നത് ഗൃഹനിര്‍മാണമേഖലയില്‍ നിന്നാണ്. അതിനാല്‍ പരിസ്ഥിതി സൗഹൃദമാണ് ഇത്തരം വീടുകളെന്നതാണ് പ്രധാന സവിശേഷത.
പുറത്തുചൂടുള്ളപ്പോള്‍ വീടിനകത്ത് ചൂടു കുറയും. പുറത്ത് തണുപ്പുള്ളപ്പോള്‍ വീടിനകത്ത് ചൂടുണ്ടാകും. എ.സി വേണ്ട. പെയിന്‍റടിക്കാന്‍ വര്‍ഷാവര്‍ഷം മെനക്കെടേണ്ട. വായുസഞ്ചാരം കൂടുതലുള്ള വീടാണ് ആരോഗ്യത്തിന് ഉത്തമം.
മണലിന്‍െറ ഉപയോഗം പരമാവധി കുറവാണെന്നതിനാല്‍ മണലെടുപ്പു കുറക്കും. നദികള്‍ സംരക്ഷിക്കപ്പെടും.
കോണ്‍ക്രീറ്റ് വീടിനേക്കാള്‍ അല്‍പം കുറഞ്ഞ ചെലവ്. എങ്ങനെ സ്ഥലം ഉപയോഗിക്കണമെന്നതിന്‍െറ പ്രായോഗിക രൂപമാണ് ഇത്തരം വീടുകള്‍ നല്‍കുന്നത്.

ദോഷം
ആധുനിക രൂപകല്‍പനകളില്‍ നിര്‍മിക്കാനാകില്ല. മഴവെള്ളം ഭിത്തിയില്‍ പതിക്കാത്തവിധം താഴ്ന്ന ഇറയം നിര്‍മിക്കണം. അല്ളെങ്കില്‍ മേല്‍ക്കൂര വാര്‍ക്കുമ്പോള്‍ വലിപ്പം കൂട്ടണം.
വീടിന്‍െറ നിറം മാറ്റാനാകില്ല. ചുമരില്‍ കുട്ടികള്‍ കോറിവരച്ചിട്ടാല്‍ മോശമാകാന്‍ സാധ്യതയുണ്ട്.

Vasthukam architects
2nd floor, revathy complex
Civil lane, west fort, thrissur 680004

Phone:0487 2382490
9447379946



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015 ജൂലൈ 23, വ്യാഴാഴ്‌ച

വീട് വാങ്ങുന്നവര്ക്കായി ഒരു സമ്പൂര്ണ ഹാൻഡ്‌ ബുക്ക്‌ !!

Õà¿í ²øá ØbÉíÈÎÞÃí. ²øá ¼zJᑚ ¯xÕᢠȈ ØOÞÆcÕᢠ¥Äá ÄæKÏÞÃí. ²øá Õà¿í ØbLÎÞAáÕÞX dÖÎßAáçOÞZ ÈNZ ¯xÕᢠµøáÄÜáUÕøÞÏßøßAáKÄᢠ¥ÄáæµÞIáÄæKÏÞÃí. ÕcÄcØíÄÎÞÏ æÜÞçA×Èáµ{ßW èÕÕßÇcB{ÞÏ ÍÕÈ ÉiÄßµZ ÈÎáAá ºáxáÎáIí. §Jø¢ ¥ÕØøBZ Õ{æø dÖiçÏÞ¿áµâ¿ß dÉçÏÞ¼ÈæM¿áJß ¯xÕᢠÎßµ‚ ÉiÄßµZ ÄßøæE¿áAáÕÞX §Kí ©ÉçÍÞµíÄÞAZAí ÇÞøÞ{¢ ¥ÕØøB{áIí. ¥ÈáçÏÞ¼cÎÞÏ ÍÕÈ ÉiÄß ÄßøæE¿áAáKÄßÈá ÎáOí ÕcµíÄÎÞÏß ÎÈØßÜÞçAI ÉÜ ÕØíÄáA{áÎáIí. æºùßÏ ²øá ¥dÖiçÉÞÜᢠÕ{æø ÕÜßÏ È×í¿B{ßçÜAí ÈÏßç‚AÞ¢. ¨ ¥ÕØøJßW µøáÄçÜÞæ¿ ÉøßçÖÞÇß‚ùßEí çÌÞÇcæMç¿I ØádÉÇÞÈÎÞÏ 50 µÞøcB{¿BßÏ ¨ ÌáAíæÜxí ÈßBZAí Äßµ‚ᢠdÉçÏÞ¼ÈdÉÆÎÞÏßøßAá¢



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO