"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

റേഷന്‍ കാര്‍ഡ്‌ ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍; !!

റേഷന്‍ കാര്‍ഡ്‌ ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍; ഇവിടെ ഞെക്കി പോകുക. വ്യക്തികള്‍ ഒരു യുസര്‍ ആന്‍ഡ്‌ പാസ്സ്‌വേര്‍ഡ്‌ ഉണ്ടാക്കണം ആദ്യം. പിന്നീട് ഓണ്‍ലൈന്‍ അപേക്ഷിക്കാനുള്ള ലിങ്കില്‍ കയറി ഫോം ഫില്‍ ചെയ്തു പ്രിന്റ്‌ എടുക്കാം. ഫോട്ടോ കുറഞ്ഞ സൈസ് ഉള്ള തു വേണം. അതെ പട്ടി സൈറ്റില്‍ പറയുന്നത് നോക്കി അപ്‌ലോഡ്‌ ചെയ്തു അപേക്ഷിക്കാം. പ്രിന്റ്‌ ഔട്ട്‌ എടുക്കാന്‍ മറക്കരുത്.



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

ഇനി വീടിനോന്നാകെ ഒരു സ്ടബില്യ്സര്‍ !!

A single OVCB protects all home appliances , LCD TV, Refrigerator, A/c ,Washing Machine or any other electronic equipment.Unlike stabilizers, Single & Three phase models of OVCB are available for the protection of all appliances like LCD TV, A/c, REFRIGERATOR etc. for more details click here 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

എല്ലാ വീടുകള്‍ക്കും പരമാവധി 9 സിലിണ്ടര്‍ !!

 സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം ആറായി കേന്ദ്രസര്‍ക്കാര്‍ പരിമിതപ്പെടുത്തിയപ്പോള്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഇത് ഒമ്പതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന യു.ഡി.എഫ്. യോഗത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ഇത് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പാചകവാതകത്തിന് ഇത്തരത്തില്‍ സബ്‌സിഡി നല്‍കാന്‍ സംസ്ഥാനത്തിന് വര്‍ഷം 120 കോടിയുടെ അധിക ബാധ്യതയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷം ഇനി ശേഷിക്കുന്ന മാസങ്ങളില്‍ ഇതിന് ആനുപാതികമായ എണ്ണം സിലിണ്ടറുകള്‍ ലഭിക്കും. എണ്ണക്കമ്പനി അധികൃതരുമായി ചര്‍ച്ച ചെയ്തശേഷം ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു കണക്ഷന്‍ എന്നത് നിര്‍ബന്ധമാക്കിയില്ലെങ്കില്‍ സര്‍ക്കാറിന് 163 കോടിരൂപവരെ അധികം കണ്ടെത്തേണ്ടിവരും. ഒറ്റ കണക്ഷന്‍ എന്ന നിബന്ധന പാലിക്കാന്‍ കേന്ദ്രത്തിന്റെ കര്‍ശനനിര്‍ദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 സിലിണ്ടറിന്റെ തൂക്കം വീടുകളില്‍ പരിശോധിക്കാം
 ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ തൂക്കം വീടുകളില്‍ പരിശോധിക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് പെട്രോളിയം മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. വിതരണക്കാര്‍ തൂക്കം കുറഞ്ഞ സിലിണ്ടര്‍ നല്‍കി തട്ടിപ്പ് തടയാനായാണിത്. വിതരണക്കാരില്‍ നിന്ന് വീടുകളിലേക്ക് സിലിണ്ടറുകള്‍ എത്തിക്കുന്ന വ്യക്തിയുടെ കൈവശം തുലാസും കരുതാന്‍ നിര്‍ദേശം നല്‍കുമെന്ന്  പെട്രോളിയം മന്ത്രാലയം അറിയിച്ചു. സിലിണ്ടറുകള്‍ നല്‍കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ മുന്നില്‍ വെച്ച് അവയുടെ തൂക്കം നോക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ദൂര്‍ദര്‍ശനിലും മറ്റ് വാര്‍ത്താമാധ്യമങ്ങളിലും പരസ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തൂക്കംകുറഞ്ഞ സിലിണ്ടറുകള്‍ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില വിതരണക്കാര്‍ തട്ടിപ്പു നടത്തിവരികയായിരുന്നു. നിശ്ചിത തൂക്കമില്ലാത്ത സിലിണ്ടറുകള്‍ വിതരണം ചെയ്ത ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കോടതി പറഞ്ഞു.
 (COURTESY:Mathrubhumi)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഇനി ഗേറ്റ് തുറക്കാനും അടക്കാനും ആള് വേണ്ട !!

Now operate your gate/shutter with a key chain remote control from your home,car or any where with in 100 metres or with your mobile phone from any part of the world A....A AUTOMATIC SYSTEMS is one of the fastest growing companies in the field of Hygiene, Automation & Security Systems . The brand stands for high quality, outstanding service, durable products, elegant in look and unique designs. A.....A AUTOMATIC SYSTEMS is capable of understanding the needs of corporate clients. (Door Operators, Automatic Gate, Roller Shutters and Sectional Doors etc.) RIB ? ITALY (for automatic entry systems), RIB & DOORTEX (Automatic door operators), twindoor gmbh ? Germany (for garage door, industrial door, roller shutters, roller blinds Dock Levelers, Dock Shelters.), EFAFLEX ? Germany (for high speed doors) Products & Other Imported Automatic Washroom Hygiene Products in INDIA, We have installed a wide range of remote controlled automatic entrance systems, Security Systems & Automatic Washroom & Bathroom Accessories across India. They are specialized in installing remote controlled automatic motion sensor based sliding doors, Rolling Shutters, Sliding Gates, Swing Gates, gsm gate opener/mobile phone operated automatic gates and all other electrical and electronic devices. Traffic Barriers for Residential, Commercial & Industrial Premises, designed for 24x7 operations with a professionally trained star team and dedicated after sales service. The companys quality products, integrated system solutions and services make life safer, more comfortable, more secure, and more productive in every corner of our world. This products touch your everyday life wherever you?re. They are promise to present the best Cos t-effective Quality Products to our valued customers in time, every time. for more details;........





"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

Beautiful Home !!

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

തടി വാങ്ങാം; 'തടി' കേടാകാതെ !!

 വീടിന്റെ പ്ലാന്‍ പൂര്‍ത്തിയായാല്‍ അടുത്തപടി വാതില്‍, ജനല്‍, മേല്‍ക്കൂര, അലമാര എന്നിവയ്ക്കുള്ള തടി തിരഞ്ഞെടുക്കലാണ്. വീടു നിര്‍മാണ ചെലവിന്റെ 10 മുതല്‍ 15 ശതമാനംവരെ തടിക്കായി വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഇടപാടാണിത്.

ഈട്, ഉറപ്പ്, ഭംഗി-തടിയുടെ ഗുണം നിര്‍ണയിക്കുന്നത് ഈ മൂന്നു കാര്യങ്ങളാണ്. എല്ലാ തടികളും എല്ലാതരം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. നല്ല ഉറപ്പും ഭാരവുമുള്ള തടിയാണ് കട്ടള, ജനല്‍ എന്നിവയ്ക്ക് നല്ലത്. ഉദാഹരണമായി മഹാഗണി, പ്ലാവ്, ആഞ്ഞിലിപോലുള്ള മരങ്ങള്‍. വാതിലിനും അലമാരയ്ക്കുമൊക്കെ തേക്ക്, വീട്ടിപോലുള്ള ഭാരക്കുറവുള്ള മരങ്ങള്‍ നന്നായിരിക്കും.ഇരുള്‍, മരുത്, പ്ലാവ്, തേക്ക്, മഹാഗണി, വീട്ടി, ആഞ്ഞിലി തുടങ്ങിയ നാടന്‍ മരങ്ങളാണ് കേരളത്തില്‍ സാധാരണ വീടുപണിക്ക് ഉപയോഗിക്കുന്നത്. കൂടാതെ മലേഷ്യന്‍ ഇറക്കുമതി മരങ്ങളും ഇപ്പോള്‍ വാങ്ങാന്‍ കിട്ടും. നാടന്‍ മരങ്ങള്‍ക്ക് വെള്ള (ംമേെമഴല) കൂടുതലാണ്. മലേഷ്യന്‍ മരങ്ങള്‍ക്ക് വെള്ള താരതമ്യേന കുറവാണ്. പക്ഷേ, ഉറപ്പിന്റേയും ഭംഗിയുടേയും കാര്യത്തില്‍ ഇത് നാടന്‍ മരങ്ങള്‍ക്ക് ഒപ്പം വരില്ല.നിറം, ഡിസൈന്‍ എന്നിവ നോക്കിയാണ് ഏതു തടിയാണെന്നും അതിന്റെ മൂപ്പ് എത്രത്തോളമുണ്ടെന്നും തിരിച്ചറിയുന്നത്. കറപ്പു കലര്‍ന്ന നിറമായിരിക്കും വീട്ടിത്തടിക്ക്. 40 സെ.മീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള ഒരു ക്യുബിക് അടി വീട്ടിത്തടിയുടെ വില 3000-4000 രൂപവരെയാണ്. വെള്ള കലര്‍ന്ന മഞ്ഞനിറത്തില്‍ വട്ടത്തിലുള്ള ഡിസൈനാണ് തേക്കിന്റെ പ്രത്യേകത. ഒരു ക്യുബിക് അടി തേക്കിന് 3500 രൂപവരെ വിലയുണ്ട്. മൂപ്പുള്ള പ്ലാവുതടിക്ക് നല്ല മഞ്ഞനിറമായിരിക്കും. ഒരു ക്യുബിക് അടി പ്ലാവിന് 1000-1500 രൂപ വിലവരും. പ്ലാവിന് വെള്ളയും ഈര്‍പ്പവും കൂടുതലാണ്. ഏകദേശം 25-35 ശതമാനംവരെ വെള്ളയുണ്ട്. മൂപ്പെത്താത്ത പ്ലാവാണെങ്കില്‍ തടിക്ക് വെള്ളനിറമായിരിക്കും. ഇതിന് ഉറപ്പ് കുറയും. ചിതല്‍ കുത്താനും സാധ്യത കൂടുതലാണ്. അതുകൊണ്ട് പ്ലാവ് വാങ്ങുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം.ആഞ്ഞിലിക്ക് ഇളം മഞ്ഞ കലര്‍ന്ന വെള്ള നിറമാണ്. ഒരു ക്യുബിക് അടി ആഞ്ഞിലിക്ക് 1200 രൂപവരെ വിലയുണ്ട്. ആഞ്ഞിലി മൂന്നു തരമുണ്ട്. പാല ആഞ്ഞിലി, ചോള ആഞ്ഞിലി, കല്ലന്‍ ആഞ്ഞിലി (നാടന്‍ ആഞ്ഞിലി). പാല ആഞ്ഞിലിക്ക് വെള്ളനിറം, ഭാരക്കുറവ്, പണി ചെയ്യാന്‍ എളുപ്പം എന്നിവ പ്രത്യേകതയാണ്. ചോള ആഞ്ഞിലിക്കും ഇതേ പ്രത്യേകതകള്‍ ഉണ്ടെങ്കിലും ഭാരം കുറവാണിതിന്. ഉണങ്ങുമ്പോള്‍ ഉള്‍വലിച്ചില്‍ ഉണ്ടാകുമെന്ന ദോഷവുമുണ്ട്. കല്ലന്‍ ആഞ്ഞിലിക്ക് മഞ്ഞനിറമാണ്. ആഞ്ഞിലിയില്‍ ഗുണമേന്മ കൂടിയ ഇനമാണിത്. പക്ഷേ, തടിക്ക് ബലം കൂടുതലുള്ളതുകൊണ്ട് പണി ചെയ്യാന്‍ പ്രയാസമായിരിക്കും. ഒരു ക്യൂബിക് അടി മഹാഗണിക്ക് 1200 രൂപവരെയാണ് വില. പാറക്കെട്ടുകള്‍ക്കിടയില്‍ വളരുന്ന മഹാഗണിയാണ് നല്ലത്. മറ്റുള്ളവയെ അപേക്ഷിച്ച് വെള്ള കുറവായിരിക്കും. മരത്തിന്റെ പുറംതൊലി, പുളിമരത്തിന്റേതുപോലെയുള്ള മരമാണ് നല്ലത്. മഹാഗണി എല്ലായിപ്പോഴും നല്ലതുപോലെ ഉണങ്ങിയതിനുശേഷം മാത്രമേ പണിയാന്‍ എടുക്കാവൂ.
ഓലമരുത്, മഞ്ഞമരുത്, വെള്ളമരുത് എന്നിങ്ങനെ മരുത് മൂന്നു തരമുണ്ട്. വില ക്യുബിക് അടിക്ക് 1500 രൂപവരെയാണ്. വീടുപണിക്ക് മഞ്ഞമരുതാണ് നല്ലത്. മറ്റുള്ളവ പെട്ടെന്ന് വളയും.

മലേഷ്യന്‍ തടികളില്‍ വയലറ്റ്, പടാക്ക്, പിന്‍കോട് (ചെറുതേക്ക്)എന്നിങ്ങനെ വ്യത്യസ്ത തരങ്ങളുണ്ട്. മലേഷ്യന്‍ തടികള്‍ക്ക് നാടന്‍ തടികളേക്കാള്‍ അല്‍പം വില കൂടും. വയലറ്റില്‍ പുറംതൊലി ഒഴുക്കന്‍ മട്ടിലുള്ളത് നന്നല്ല. പെട്ടെന്ന് ചുരുങ്ങും. അതുകൊണ്ട് കൂട്ടിച്ചേര്‍ക്കുന്നിടത്ത് വിടവ് വീഴാന്‍ സാധ്യതയുണ്ട്. പടാക്കിന് വെള്ള കൂടുതലാണ്. നേരിട്ട് വെയില്‍ തട്ടുന്ന സ്ഥലങ്ങളില്‍ പിന്‍കോട് വിണ്ടുകീറാന്‍ സാധ്യതയുണ്ട്. പടാക്കിന് വെയിലു കൊള്ളുമ്പോള്‍ നിറവ്യത്യാസം വരുന്നതായും കാണുന്നു. മലേഷ്യന്‍ തടിക്ക് ക്യുബിക് ഫീറ്റിന് 1000-1300 രൂപവരെയാണ് വില.
തടി വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

കട്ടള, ജനല്‍പ്പടി, ജനല്‍പ്പാളി, വാതില്‍ തുടങ്ങി വീട്ടിലേക്ക് ആവശ്യമായ തടിയുടെ മൊത്തം കണക്കെടുക്കുകയാണ് ആദ്യം വേണ്ടത്. അലമാ രകള്‍ക്കും അത്യാവശ്യം ഫര്‍ണീച്ചറുകള്‍ക്കും വേണ്ട തടിയും ഇതിനൊപ്പം എടുക്കാം. തടി എപ്പോഴും ഒരുമിച്ചെടുക്കുന്നതാണ് ലാഭം. തടിയെക്കുറിച്ച് വിവരമുള്ള ഒരാളുടെ ഒപ്പം മാത്രം തടി തിരഞ്ഞെടുക്കാന്‍ പോവുക. കാരണം മരത്തിന്റെ മൂപ്പ്, വെള്ള എന്നിവ തിരിച്ചറിയാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ. തടി വാങ്ങുന്നത് പല തരത്തിലാകാം. ഡിപ്പോയില്‍ നിന്ന് നേരിട്ട് വാങ്ങാം. അല്ലെങ്കില്‍ മരം വാങ്ങി തടി അറപ്പിച്ചെടുക്കാം. കൂടാതെ റെഡിമെയ്ഡ് വാതില്‍, കട്ടള, ജനല്‍ തുടങ്ങിയവയും വാങ്ങാന്‍ കിട്ടും. മരം വാങ്ങി അറപ്പിച്ചെടുക്കുന്നതാണ് ലാഭം. ഇതിന് സമയനഷ്ടം കൂടുതലാണെന്നു മാത്രം.
ക്യുബിക് ഫീറ്റ് അളവിലാണ് മരത്തിന് വില കണക്കാക്കുക. വണ്ണവും ഗുണവും അനുസരിച്ച് തടിയെ വിവിധ ക്ലാസുകളായി തരംതിരിച്ചിട്ടുണ്ട്. 150 സെ.മീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള തടിയാണ് ഒന്നാം ക്ലാസ്. തടിയുടെ വണ്ണം കൂടുന്നതിനനുസരിച്ച് വിലയും കൂടും. പക്ഷേ, വണ്ണം കൂടുതലുള്ള തടി വാങ്ങുന്നതാണ് ലാഭകരം. വേസ്റ്റ് പരമാവധി കുറയും. മൂപ്പെത്തിയ മരംതന്നെ തിരഞ്ഞെടുക്കണം. മൂപ്പെത്താത്ത മരത്തിന് ഉറപ്പ് കുറയും. വളവും തിരിവുമുള്ള തടി വാങ്ങുന്നത് നഷ്ടമാണ്. ആവശ്യാനുസരണം അറപ്പിച്ചെടുക്കാന്‍ പ്രയാസമായിരിക്കും എന്നതാണ് കാരണം. തടി നന്നായി തട്ടിനോക്കിയാല്‍ അകംപൊള്ളയാണോ വിണ്ടുകീറിയിട്ടുണ്ടോ എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയും.ചിതല്‍ പിടിക്കാത്തതും കുത്തു വീഴാത്തതുമായ തടി വേണം തിരഞ്ഞെടുക്കാന്‍. തടി അറത്തു കഴിഞ്ഞാല്‍ കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് അടുക്കിവെക്കണം. നന്നായി ഉണങ്ങിയശേഷമേ ഉപയോഗിക്കാവൂ. പക്ഷേ, വെയിലത്തിട്ട് ഉണക്കാന്‍ ശ്രമിക്കരുത്.സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ തടിയുടെ ചില്ലറ വില്‍പന വനംവകുപ്പും നടത്തുന്നുണ്ട്. പരമാവധി അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്കുതടി ഇപ്രകാരം വാങ്ങാം. മൂന്നു നാല് ക്ലാസുകളില്‍ പെട്ട തടിയാണ് ഇവിടെ ലഭിക്കുക.
ചെലവ് കുറയ്ക്കാന്‍ വഴികള്‍
കട്ടളയ്ക്കും ജനലിനുമൊക്കെ തേക്കും വീട്ടിയും പോലെ വിലകൂടിയ മരങ്ങള്‍ ഉപയോഗിക്കാതെ ഇരുള്‍, മരുത്, പ്ലാവ് എന്നിവ ഉപയോഗിക്കയാണെങ്കില്‍ തടി വാങ്ങുന്നതിന്റെ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാം. ജനലുകളുടെ ഫ്രെയിമുകള്‍ പിടിപ്പിക്കുമ്പോള്‍ വിലകുറഞ്ഞ അല്‍പം ഭാരം കൂടുതലുള്ള മഹാഗണിപോലുള്ള തടി ഉപയോഗിച്ചാല്‍ മതി.

മരപ്പണിക്ക് മെഷീന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ പണിക്കൂലി വകയിലും നല്ലൊരു ലാഭം ഉണ്ടാകും. വീടുപണി നടക്കുമ്പോള്‍ മരപ്പണി ചെയ്യുന്നത് റേറ്റിനോ, ദിവസക്കൂലിക്കോ എന്ന് ആദ്യമായി ഉറപ്പിക്കണം. റേറ്റിനാണെങ്കില്‍ തുടക്കം മുതല്‍ വീടുപണി തീരുന്നതുവരെയുള്ള റേറ്റ്‌വിവരം, ഐറ്റം തിരിച്ച് എഴുതിവാങ്ങാന്‍ ശ്രമിക്കുക. പണിക്കിടയില്‍ പറയുന്ന റേറ്റുകള്‍ നഷ്ടമുണ്ടാക്കും. റേറ്റില്‍ പറയുന്നതിനനുസരിച്ച് നമുക്കാവശ്യമായ പണികള്‍ മാത്രം തിരഞ്ഞെടുക്കുക. ഓരോ പണിയും തീരുന്നതിനനുസരിച്ച് കണക്ക് തീര്‍ക്കുക. മുന്‍കൂറായി പണം നല്‍കരുത്. അല്‍പം ബാലന്‍സിടുന്നത് നല്ലതാണ്.

 (courtesy:Mathrubhumi)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

വ്യാജന്മാരെ നേരിടാന്‍ ഹോളോഗ്രാം പതിച്ച പട്ടയം വരുന്നു !!


തിരുവനന്തപുരം: വ്യാജ പട്ടയങ്ങളെ നേരിടാന്‍ ഹോളോഗ്രാം പതിച്ച പട്ടയം നല്‍കാന്‍ റവന്യു വകുപ്പ് ആലോചിക്കുന്നു.
ഏറ്റവും കൂടുതല്‍ വ്യാജ പട്ടയങ്ങളുള്ള ഇടുക്കി ജില്ലയിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഹോളോഗ്രം പതിച്ച പട്ടയങ്ങള്‍ വിതരണം ചെയ്യുക. ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യേണ്ടതും ഇവിടെയാണ്. നൂറ് കണക്കിന് കള്ള പട്ടയങ്ങള്‍ പിടികൂടിയെങ്കിലും വീണ്ടും വ്യാജന്മാര്‍ അരങ്ങ് തകര്‍ക്കുന്ന സാഹചര്യത്തിലാണ് റവന്യു വകുപ്പ് പുതിയ മാര്‍ഗം ആലോചിക്കുന്നത്.പീരുമേട് താലൂക്കില്‍ നിന്നാണ് വ്യാജ പട്ടയങ്ങളുടെ തുടക്കം. ചില റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടയ ഭൂമിക്കകത്തും എസ്റ്റേറ്റുകളിലും വന്‍തോതിലാണ് വ്യാജ പട്ടയങ്ങള്‍ വിതരണം ചെയ്തത്. പതിച്ച് കൊടുക്കാന്‍ അനുമതിയുള്ള സര്‍വേ നമ്പര്‍ ഉപയോഗിച്ചായിരുന്നു വിതരണം. 1990കളുടെ ആദ്യത്തില്‍ സര്‍വേ വകുപ്പാണ് വ്യാജന്മാരെ കണ്ടെത്തിയത്. പിന്നീട് ദേവികുളം താലൂക്കിലും വന്‍തോതില്‍ വ്യാജ പട്ടയങ്ങള്‍ നല്‍കി. അടിമാലിയിലെ വൃന്ദാവന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ഒരു സംഘം റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഇവ കണ്ടെത്തി റദ്ദാക്കിയെങ്കിലും ഭൂമി തിരിച്ച് പിടിക്കാനായില്ല. ഇത് മറയാക്കിയാണ് സ്വകാര്യ പ്രസില്‍ അച്ചടിച്ച് സര്‍ക്കാര്‍ മുദ്ര വ്യാജമായി നിര്‍മിച്ച് മൂന്നാര്‍ കേന്ദ്രീകരിച്ച് പട്ടയ വിതരണം നടത്തിയത്.റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവ പോക്കുവരവ് ചെയ്യുകയും ചെയ്തു. അന്ന് ശിവകാശിയില്‍ അച്ചടിച്ച നൂറ്കണക്കിന് പട്ടയങ്ങളുമായി ചിലരെ പോലീസ് പിടികൂടിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.ഇപ്പോള്‍ മൂന്നാര്‍ മേഖലയിലുള്ള ഒട്ടേറെ റിസോര്‍ട്ടുകള്‍ സ്ഥിതി ചെയ്യുന്നത് ‘ശിവകാശി’ പട്ടയം ലഭിച്ച സ്ഥലങ്ങളിലാണ്. വൃന്ദാവന്‍, രവീന്ദ്രന്‍ പട്ടയങ്ങളുടെ മറവില്‍ ‘ശിവകാശി’പട്ടയങ്ങള്‍ ഉപയോഗിച്ച് ഇപ്പോഴും മൂന്നാര്‍ മേഖലയില്‍ ഭൂമി കൈയേറി വില്‍പന നടത്തുന്നുണ്ട്. ഒരേ നമ്പറില്‍ പല പട്ടയങ്ങളുണ്ടെങ്കിലും വ്യാജനെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഹോളോഗ്രം പതിച്ച പട്ടയം നല്‍കാനുള്ള തീരുമാനം.




(courtesy:madhyamam)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

കെട്ടിട നിര്‍മാണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ കേരളത്തിലും !!

 æµÞ‚ß: ÈßVÎÞà ØÞÎd·ßµ{ßWÎáÄW ÎÞçȼíæÎaßW Õæø ¦ÇáÈßµ ØçCÄBZ ©ÉçÏÞ·æM¿áJß ùßÏW ®Øíçxxí ÕcÕØÞÏ¢ çµø{JßÜᢠÉáÄßÏ ©Ïø¢ çÄ¿áKá. æºÜÕí µáùÏíAáKçÄÞæ¿ÞM¢ ¥ÄßçÕ· ÈßVÎÞâ, ©ÏVK ·áÃçÎz, ÉøßØí@ßÄß ØìÙãÆ¢ Äá¿BßÏÕÏᢠ§Äßæa çÈGB{ÞÃí.
ÕßçÆÖ øÞ¼cB{áæ¿ ºáÕ¿áÉß¿ß‚í æµGß¿ ÈßVÎÞÃJßÈí ©ÉçÏÞ·ßAáK ©WÉKB{ßÜᢠØÞçCÄßµ ÕßÆcÏßÜᢠÕßÉïÕµøÎÞÏ ÎÞxBZ Ø¢ÍÕßAáKáIí. ÉøOøÞ·Ä ÈßVÎÞà ØÞÎd·ßµ{áæ¿ ÜÍcÄAáùÕí, ç¼ÞÜßAÞøáæ¿ ¥ÍÞÕ¢, ÍâÎßÏáæ¿ ÕÜïÞJ ÕßÜÕVÇÈ ®KßÕæÏÜïÞ¢ §ÄßÈá µÞøÃÎÞµáµÏᢠæºÏíÄá. dÉà ÎßµíØí çµÞYdµàxí çÉÞÜáU ØçCÄBZ ÕcÞɵÎÞÏß. ºáÎøáµZAᢠÎxᢠ¼ßÉíØ¢ ÉÞÈÜáµZ, ÕßÕßÇÄøJßW ÜÍcÎÞÃí. ØíxàÜßæaÏᢠ·ïÞØßæaÏᢠ©ÉçÏÞ·¢, ¼ÈW, ÕÞÄßW, æùÏßÜß¹íØí Äá¿BßÏÕÏíæAÜïÞ¢ ÎøJßæa ©ÉçÏÞ·¢ ·ÃcÎÞÏß µáùEá. ææÉïÕáÁí, ÉßÕßØß ×àxáµZ, ¥ÜáÎßÈßÏ¢ Äá¿BßÏÕ ÕÞÃß¼c æµGß¿BZAá ÉáùæÎ Õà¿áµ{ßÜᢠÇÞøÞ{ÎÞÏß ©ÉçÏÞ·æM¿áJáKá. çµÞYdµàxßÈᢠç΂ßW ²Þ¿ßÈᢠɵø¢, çÎWAâøµZAÞÏß ÕßÕßÇÄø¢ ùâËß¹í ×àxáµZ ÜÍcÎÞÃí. çØÞ{ÞV ÉÞÈÜáµç{Þ¿á µâ¿ßÏ ùâËß¹í ×àxáµZçÉÞÜᢠÕßçÆÖ øÞ¼cB{ßW ÉøàfßAáKáIí. ¥¿áA{ÏßæÜÏᢠÎxá Îáùßµ{ßæÜÏᢠ¥ÜÎÞøµZAí ææÕÕßÇcÎÞVK ©WÉKBZ ÜÍcÎÞÃí. ÕÞGV ¿ÞCí, æØÉíxßµí ¿ÞCí Äá¿BßÏÕ, ÉßÕßØßÏßÜᢠçµÞYdµàxßÜᢠÈßVÎß‚í ©¿X Øí@ÞÉßAÞÕáK øàÄßÏßW ÜÍßAáKá. Îáùß ¥MÞæ¿ çµÞYdµàxßW ÕÞVæJ¿áAáK Ø¢ÕßÇÞÈÕáÎáIí.æµGß¿ ÈßVÎÞÄÞA{áæ¿Ïᢠ©ÉçÍÞµíÄÞA{áæ¿ÏᢠÎÞùßÏ ÄÞWÉøc¢ ÎáKßWAIí, §ÕÏáæ¿ ÈßVÎÞÃJßçÜAí ÉáÄßÏ Ø¢ø¢Íµøᢠµ¿KáÕøáKá. ËÞµí¿ßæa Ø¢ÏáµíÄ Ø¢ø¢Í¢, æµÞ‚ßX ÁßÕß×ÈßW Øí@ÞÉß‚ ÉïÞaßWÈßKí ¼ßÉíØ¢ ÉÞÈÜáµZ ÕßÉÃßÏßæÜJß‚ßGáIí. 30 ¥¿ß Èà{JßÜáU ÉÞÈÜáµZ ºáÎøßÈᢠçÎWJGßÈᢠ©ÉçÏÞ·ßAÞ¢. ÉïÞØíxùßBᢠæÉÏßaßBᢠ¦ÕÖcÎßÜï. ææÕÆcáÄßAᢠæÕUJßÈᢠææÉMᢠçµÌß{ᢠ¥ÈÞÏÞØ¢ Øí@ÞÉßAáµÏᢠ溇ޢ.Ïᮧ ¦Øí@ÞÈÎÞÏ æµ§®Ëí µOÈß, 300 çµÞ¿ß øâÉ ÎáÄWÎá¿Aß æµÞ‚ßÏßW dÉà µÞØíxí çµÞYdµàxí ÉïÞaí Øí@ÞÉßAÞæÈÞøáBáKá. çÎÞÁáÜÞV µß‚Èᢠç¿ÞÏíÜxᢠÈßVÎß‚í ÌÙáÈßÜ æµGß¿ ØÎá‚ÏB{ßÜᢠÎxᢠØí@ÞÉßAÞæÎKÄÞÃí §Äßæa çÈG¢. æÕUJßÈᢠææÕÆcáÄßAᢠµÃµí×X æµÞ¿áJÞW ÎÞdÄ¢ ÎÄß. dÉà µÞØíxí çµÞYdµàxí ©ÉçÏÞ·ßAáçOÞZ, ÈßVÎÞà æºÜÕßW 40 ÖÄÎÞÈçJÞ{¢ ÜÞÍßAÞæÎKá µOÈß æºÏVÎÞX æµ.§.ææËØW ÉùEá.æµGß¿ ÈßVÎÞà ØÞÎd·ßµ{áæ¿ ÕßÜÕVÇÈÏíAá ÉáùæÎ, ç¼ÞÜßAÞøáæ¿ ÜÍcÄAáùÕᢠÉáÄßÏ ØçCÄBZ ØbàµøßAÞX ùßÏW ®Øíçxxí çζÜæÏ ÈßVÌtßÄÎÞAáKá. øÞ¼cJí 20 Üf¢ µWMÃßAÞøáæ¿æÏCßÜᢠµáùÕáIÞµáæÎKÞÃí ÉÀÈ¢ ÕcµíÄÎÞAáKÄí. ÈßVÎÞà ÎÞçȼíæÎaßWJæK ÉáÄßÏ ØçCÄBZ µOÈß ¥ÕÜ¢ÌßAáKÄí §Äáµâ¿ß µÃAßæÜ¿áJÞæÃKí ¿Þx d·âMí Ø¢ø¢ÍÎÞÏ ¿Þx ùßÏWxß ¦XÁí §XdËÞØíd¿µíºV ÜßÎßxÁí æØÏßWØí ¦XÁí ÎÞVAxß¹í ÕßÍÞ·¢ çÎÇÞÕß ææØùØí ®X¼ßÈàÏV ÕcµíÄÎÞAß. ©ÆÞÙøÃJßÈí, µOÈßÏáæ¿ dÉÕVJÈ çζÜÏßWJæK, ÉøßÖàÜÈ çµdw¢, æ΂æMG ÄÞÎØ/ºßµßWØÞ Øìµøc¢, µáGßµZAá ÈÝíØùß ®KßÕ ²øáAKÄá ç¼ÞÜßAÞøáæ¿ ææÕÆ·íÇcÕᢠµÞøcfÎÄÏᢠÕVÇßMßAá¢.


(courtesy:manorama)
ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ഭൂകമ്പവേളയില്‍ കെട്ടിടങ്ങളെ രക്ഷിക്കാന്‍ 'വാള്‍പേപ്പര്‍' !!

കഴിഞ്ഞയാഴ്ച ഇന്‍ഡൊനീഷ്യയിലുണ്ടായ സമുദ്രഭൂകമ്പം ലോകമെങ്ങും ഭീതിപരത്തുകയുണ്ടായി. ഇന്ത്യയിലും അനുഭവപ്പെട്ട ഭൂകമ്പത്തില്‍ പല സ്ഥലത്തും കെട്ടിടങ്ങളുടെ ഭിത്തിയില്‍ വിള്ളലുണ്ടായി, കാര്യമായ നാശനഷ്ടമുണ്ടായില്ല.കാര്യങ്ങള്‍ എപ്പോഴും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ഭൂകമ്പം വിനാശകാരിയായി മാറുന്നത് എപ്പോഴെന്ന് മുന്‍കൂട്ടി പറയാനാകില്ല. നാശത്തിന്റെ തോത് കുറയ്ക്കാന്‍ മുന്‍കരുതലെടുക്കുക മാത്രമാണ് ചെയ്യാനാവുക.
അതില്‍ പ്രധാനം, ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ പാകത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക എന്നതാണ്. എന്നാല്‍, ലോകത്ത് നിലവിലുള്ള കെട്ടിടങ്ങളില്‍ മഹാഭൂരിപക്ഷവും പക്ഷേ, ഭൂകമ്പപ്രതിരോധ ശേഷിയോടെ നിര്‍മിക്കപ്പെട്ടവയല്ല എന്നതാണ് പ്രശ്‌നം. ഇതിന് പരിഹാരമായി പുതിയൊരു സങ്കേതം വികസിപ്പിച്ചിരിക്കുകയാണ് ജര്‍മന്‍ ശാസ്ത്രജ്ഞര്‍. കെട്ടിടങ്ങളുടെ ഭിത്തികളില്‍ പതിപ്പിച്ചുവെയ്ക്കാവുന്ന പ്രത്യേകതരം 'വാള്‍പേപ്പറുകളാ'ണ് അവര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വാള്‍പേപ്പറുകള്‍, ഭൂകമ്പത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു വീഴുന്നത് ചെറുക്കാന്‍ ഭിത്തികളെ തുണയ്ക്കുമത്രെ. കാള്‍റൂഹെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ.ലോതര്‍ സ്‌റ്റെംപ്‌നീവ്‌സ്‌കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 'ഭൂകമ്പ വാള്‍പേപ്പര്‍'(Earthquake wallpaper) രൂപപ്പെടുത്തിയത്. വിള്ളലുകള്‍ വീഴാതെ ഭിത്തികളെ കാക്കാന്‍ ഈ വാള്‍പേപ്പറിന് സാധിക്കുമെന്ന് പ്രൊഫ. സ്റ്റെംപ്‌നീവ്‌സ്‌കി പറയുന്നു.ഭൂകമ്പമുണ്ടാകുമ്പോള്‍ കെട്ടിടങ്ങളുടെ ഭിത്തികള്‍ പൊട്ടിവീഴുമ്പോള്‍ ആളുകള്‍ അതിനടിയില്‍ കുടുങ്ങുന്നു. എന്നാല്‍, ഭിത്തികള്‍ തകരുന്നത് കുറച്ചെങ്കിലും വൈകിയാല്‍ ആളുകള്‍ക്ക് കെട്ടിടത്തിനകത്തുനിന്ന് പുറത്തെത്തി രക്ഷപ്പെടാന്‍ കഴിഞ്ഞെന്ന് വരും.ഇത്തരമൊരു സങ്കേതം വികസിപ്പിക്കുമ്പോള്‍ അതാണ് തങ്ങളുടെ മനസിലുണ്ടായിരുന്നതെന്ന് പ്രൊഫ. സ്റ്റെംപ്‌നീവ്‌സ്‌കി അറിയിക്കുന്നു. കെട്ടിടങ്ങളുടെ നാശം മൂലം ചെറിയ ഭൂകമ്പങ്ങള്‍ പോലും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരം ദുരന്തങ്ങളുടെ ഭീകരത കുറയ്ക്കാന്‍ പുതിയ സങ്കേതം സഹായിച്ചേക്കും. 


ഭൂകമ്പ വാള്‍പേപ്പര്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്. അതിലെ നൂലുകള്‍ നാലുദിശകളിലേക്കും നീളുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഭിത്തി കുലുങ്ങുമ്പോഴേല്‍ക്കുന്ന ഊര്‍ജം എല്ലായിടത്തേക്കും വിതരണം ചെയ്യപ്പെടും. അതിനാല്‍ അത് അയവുള്ളതായി (elastic) മാറും. ഭിത്തിയെ വിള്ളലുണ്ടാകുന്നതില്‍ നിന്ന് തടയും. ഭിത്തിയില്‍ വാള്‍പേപ്പര്‍ പതിപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേകതരം പശയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 

കൃത്രിമ ഭൂകമ്പമുണ്ടാക്കി ഇത് പരീക്ഷിച്ചപ്പോള്‍, നാശനഷ്ടത്തിന്റെ തോത് 60 മുതല്‍ 70 ശതമാനംവരെ കുറയ്ക്കാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ഈ വര്‍ഷമവസാനത്തോടെ വാള്‍പേപ്പര്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി nzherald.co.nz പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 



 (Courtesy:mathrubhumi)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO